പ്രതിയുടെ സഹോദരിയുടെ പണം തട്ടിയതിന് പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുത്തു

തളിപ്പറമ്ബ്: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡില്‍നിന്ന് പണം തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട പൊലീസുകാരനെ രണ്ടുമാസത്തിനുള്ളില്‍ തിരിച്ചെടുത്തു.
തളിപ്പറമ്ബ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന ഇ.എന്‍. ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്.

മോഷണ കേസ് പ്രതി ഗോകുലിന്റെ സഹോദരിയില്‍നിന്ന് പിന്‍ നമ്ബര്‍ സ്വന്തമാക്കി 9,500 രൂപ പിന്‍വലിക്കുകയും ബാക്കി തുക കൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് പരാതിക്കാര്‍ ആരോപിച്ചിരുന്നത്. അന്വേഷണത്തെ തുടര്‍ന്ന് ശ്രീകാന്തിനെ ആദ്യം സസ്പെന്‍ഡ് ചെയ്തു.

പരാതിക്കാര്‍ കേസ് പിന്‍വലിച്ചെങ്കിലും വകുപ്പുതല നടപടി നിലനില്‍ക്കുമെന്ന് അറിയിച്ച അധികൃതര്‍ ശ്രീകാന്തിനെ പിന്നീട് സര്‍വിസില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് വാര്‍ഷിക വേതത വര്‍ധനവ് തടഞ്ഞുവെച്ചുകൊണ്ടാണ് സേവനത്തിലേക്ക് തിരച്ചെടുക്കുന്നത്. പുറത്തുനിന്ന രണ്ടുമാസക്കാലം ശമ്ബളരഹിത അവധിയായി കണക്കാക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

Source - മാധ്യമം

Comments